ഇന്‍ഷുറന്‍സ് പദ്ധതികള്‍
കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് നടത്തുന്ന വിവിധപദ്ധതികള്‍.
പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്
വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.
കാര്‍ഷിക സംഗമം - 2012
കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.
പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്
ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .
മുരിങ്ങയിലുണ്ട് ഔഷധക്കലവറ
* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.
Wednesday, May 29, 2013
Wednesday, May 15, 2013
അലങ്കാരമത്സ്യം വളര്‍ത്തല്‍
കേരളത്തില്‍ അലങ്കാര മത്സ്യകൃഷി പതിയെ വ്യാപിച്ചു വരികയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ടെറസിലെ ടാങ്കുകളാണ് പലരും മീന്‍ വളര്‍ത്താന്‍ ഉപയോഗിക്കുന്നത്. സ്ത്രീകള്‍ക്കാണ് ഭൂരിഭാഗം മത്സ്യവളര്‍ത്തല്‍ കേന്ദ്രങ്ങളുടെയും ചുക്കാന്‍. കുസാറ്റിലെ സ്ക്കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് പുതിയയിനം അലങ്കാര മത്സ്യങ്ങള്‍ ജനിതക വിദ്യയിലൂടെ ഉല്‍പാദിപ്പിക്കുന്നുണ്ട്. ലോകബാങ്ക് പദ്ധതിയാണ് ഇത്. കേരളത്തിലെ നദികളിലും അരുവികളിലും കാണപ്പെടുന്ന വൈവിദ്ധ്യമാര്‍ന്ന വര്‍ണമത്സ്യങ്ങളെ കണ്ടെത്താനും ഇവര്‍ ശ്രമിക്കുന്നുണ്ട്. ഇതുവരെ 126 ഇനങ്ങള്‍ ഇങ്ങനെ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 65 ഇനങ്ങള്‍ക്ക് അലങ്കാര മത്സ്യങ്ങള്‍ക്കാവശ്യമായ എല്ലാ ഗുണങ്ങളുമുണ്ട്.
വിഷം കലക്കിയുളള മീന്‍ പിടിത്തം, കീടനാശിനി പ്രയോഗം, ഫാക്ടറിയിലെയും മറ്റും മലിനജലം നദികളിലേയ്ക്ക് ഒഴുകിയിറങ്ങുന്നത് ഇവയൊക്കെ ഈ മത്സ്യസമ്പത്തിന്റെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിയ്ക്കുന്ന ഘടകങ്ങളാണ്. പ്രകൃതി സമ്പത്ത് വിവേചനരഹിതമായി ചൂഷണം ചെയ്യുന്നതിനിടയില്‍ ഇത്തരം വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തി പരിപോഷിപ്പിയ്ക്കാന്‍ ആരും ശ്രമിക്കുന്നില്ല. തൊഴിലിന്റെ നിര്‍വചനങ്ങള്‍ മാറുകയും തൊഴില്‍ദായകന്റെ വേഷം സര്‍ക്കാര്‍ അഴിച്ചു വയ്ക്കുകയും ചെയ്യുമ്പോള്‍ ഇത്തരം സാധ്യതകളാണ് യുവാക്കള്‍ക്ക് പ്രയോജനപ്പെടേണ്ടത്.
കണ്ണൂര്‍ മാപ്പിളബേയിലുള്ള മത്സ്യഫെഡ് ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ അലങ്കാര മത്സ്യം വളര്‍ത്തല്‍ , പ്രജനനം, പരിപാലനം, ആഹാരം തയ്യറാക്കല്‍, അക്വേറിയ നിര്‍മ്മാണം സജ്ജീകരണം എന്നിവയില്‍ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ ഹാച്ചറി മാനേജരെ 0497 2731 308, 9387598045 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
For Technical Support, contact :
- Deputy Director of Fisheries (inland), Vikasbhavan, Thiruvananthapuram (Tel: 0471-2303103; 9447141190)
- Executive Director, FIRMA, Thiruvananthapuram (0471-2574667)
- Deputy Director of Fisheries, Kannur (Tel: 0497-2731081)
- Assistant Director of Fisheries, Pathanamthitta (Tel: 0468-2223134)
- Deputy Director, Fisheries, Alappuzha (0477-2251103)
- Chief Executive Officer, FFDA, Alappuzha (0477-2252367)
- Regional Executives of the Agency for Development of Aquaculture, Kerala -ADAK (Tel: 0477-2262322; 0484-2805479)
- Deputy Director of Fisheries, Kasaragode, Phone: 04672 202537
- Agri. Technology Information Centre,Central Marine Fisheries Research Institute, Tatapuram P.O., Cochin - 14, Kerala Tel : (0484) 2394867, 2391407
- Deputy Director of Fisheries, Kollam, Phone: 0474-2792850
- Deputy Director of Fisheries, Thrissur Phone 0487-2331132
- Assistant Director, Fish Seed Farm, Malampuzha Phone 0491-2815143
- Assistant Director, FFDA, Meenkara Phone 0491-2816061
- Assistant Director , FFDA, Ponnani phone 0494-2666428
- Krishi Vigyan Kendra, Kottayam phone 0481 2529631
For Sale, contact:
- Govt. Model Fish Farm, Pallom, Kottayam 0481-2434039)
- KADS, Thodupuzha ph:04862 223717
- District Fisheries Office, Kozhikkode Ph:0495 2380005.
- Ornamental Fish Farmers Devt. Association, Kozhikode, mob. 9744342121
- Regional Executive FIRMA, Eranakulam Phone 0484 2396118.
- Assistant Director, Fisheries Station, KannurPhone 0497-2732487
- Sri. Buhari, Kadinamkulam, Trivandrum Phone: 0471 2428018
- RARS, Kumarakom, Kottayam 0481 2524421
For Training, contact:
- Krishi Vigyan Kendra (KVK),Kumarakom, Kottayam(0481-2529631)
- Assistant Director of Fisheries, Kadungallor, Aluva, Ernakulam (0484-2607643)
- Project Director, NIFAM, Ernakulam (0484-2607643)
- Goverment Model Fish Farm, Pallom, Kottayam (0481-2434039)
- National Aquariculture Society, Bhoothathankettu, Ernakulam (9447395236) Also visit www.mpeda.com
For Financial Support, contact: Director, MPDEA, Kochi (0484-2310828)
For other general information, visit: http://www.fisheries.kerala.gov.in/
അനുഭവങ്ങള വായിച്ചറിയുവാൻ : -
മത്സ്യങ്ങളുടെ തീറ്റ - " അലങ്കാരമത്സ്യങ്ങളുടെ പ്രജനനം നടന്നു കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് നൽകിവരുന്ന ഭക്ഷണമാണ് ഇൻഫ്യൂസോറിയ. ഇൻഫസ് എന്നാൽ സത്ത് എന്നോ മറ്റോ ആണ് അർത്ഥം. ഇലകളും മറ്റും അഴുകിയുണ്ടാകുന്ന സത്ത്. ഒരു വലിയ പാത്രത്തിൽ കാബേജിന്റെ തൊലിയോ മറ്റോ ഇട്ട് വെള്ളമൊഴിച്ച്, അല്പം വിനാഗിരികൂടി ഒഴിച്ചു വച്ചാൽ മൂന്നിന്റന്ന് അവൻ അളിഞ്ഞ് ഈ പറഞ്ഞ ഇൻഫ്യൂസോറിയ ഉണ്ടാകും. ജലോപരിതലത്തിൽ പ്ലവരൂപത്തിൽ ലവൻ അങ്ങനെ കിടക്കും ഈ സാധനം വല്ലാത്ത ഒരു ഗന്ധമുള്ളതാണു കേട്ടോ. ഈ സാധനം കോരി കുഞ്ഞു മീനുകൾക്ക് നൽകാം. ഇങ്ങനെ ഇൻഫ്യൂസോറിയ ഉണ്ടാക്കുന്നതിനിടെ ഒരു മിനി കണ്ടു പിടുത്തവും നടന്നു. ഇൻഫ്യൂസോറിയ കൊതുകു ലാർവ്വകൾക്ക് പ്രിയങ്കരമായ ആഹാരമാണ്. ഇൻഫ്യൂസോറിയ ഉണ്ടാക്കാൻ വച്ച പാത്രത്തിനു ചുറ്റും നിങ്ങൾ 1000 പാത്രങ്ങളിൽ ശുദ്ധജലം നിറച്ചു വച്ചാലും അമ്മക്കൊതുക്, ഈ ഒരൊറ്റ പാത്രത്തിലേ മുട്ടയിടൂ. ഇങ്ങനെ അമ്മക്കൊതുകിനെക്കൊണ്ട് നമ്മളുദ്ദേശിക്കുന്നിടത്ത് തന്നെ മുട്ടയിടുവിച്ച് അവയെ ഒരുമിച്ച് നശിപ്പിക്കാൻ പറ്റും. മത്സ്യം വളർത്തുന്നവർക്ക് ഈ കൊതുകുമുട്ടകൾ ലാർവ്വ ദശയിലെത്തുമ്പോൾ കോരിയെടുത്ത് വലിയ മത്സ്യങ്ങൾക്ക് കൊടുക്കാം. ബൂസ്റ്റടിച്ച ക്രിക്കറ്റർമാരെപ്പോലെ മത്സ്യങ്ങൾ അതിവേഗം ഉഷാറാകും.
ഒന്ന് പരീക്ഷിക്കുന്നോ? ചുരുങ്ങിയ പക്ഷം കൊതുകിനെ ബാച്ചായി നശിപ്പിക്കുകയെങ്കിലും ചെയ്യാമല്ലോ. പാത്രത്തിൽ പഴത്തൊലിയോ, ചീരയിലയോ, കാബേജ് തൊലിയോ, മുന്തിരിയുടെ തൊലിയോ, എന്തും ഇട്ട് അല്പം വിനാഗിരിയും ഒഴിച്ച് തുടങ്ങിക്കൊള്ളൂ കൊതുകു നിർമ്മാർജ്ജനം, അലങ്കാരമത്സ്യത്തിന്റെ ആരോഗ്യത്തോടൊപ്പം. " ഈ അറിവ് പകര്ന്നു നല്കിയത് - വിധു ചോപ്ര കണ്ണൂര്
വിധു ചോപ്ര കണ്ണൂര്
ചെറിയ പ്ലാസ്ടിക് ടാങ്കുകളിൽ അലങ്കാരമത്സ്യ വളർത്താൻ പറ്റുമോ? www.aquariumfish.net
=> http://varnamalsyangal.blogspot.ae/
=> http://www.colombo.nl/
=> http://www.mathrubhumi.com/agriculture/story-210014.html
=> http://www.karshikakeralam.gov.in/html/keralakarshakan/kk250504_16c.html
രണ്ടര ഏക്കറില്‍ വര്‍ണമത്സ്യങ്ങള്‍ => http://www.mathrubhumi.com/agriculture/story-261219.html
=> http://www.aquafleur.com/links.html
=> http://www.fishtanksandponds.co.uk/
=> http://www.sera.de/en/pages/sera-service/guides.html
FAQ :
=> http://www.kissankerala.net/kissan/FAQ/getAnswer.jsp?start=0&first=true&category=Fisheries
Monday, May 13, 2013
മണ്ണിര കമ്പോസ്റ്റിംഗ് - II
അവശിഷ്ടങ്ങള്‍ എന്നാല്‍ സ്ഥാനം തെറ്റിയ വിഭവങ്ങള്‍ എന്നര്‍ത്ഥം. കാര്‍ഷിക വൃത്തി ഡയറി ഫാമുകള്‍, കന്നുകാലിത്തൊഴുത്തുകള്‍ എന്നിവയില്‍ നിന്നെല്ലാം ധാരാളം പാഴ്‌ജൈവവസ്തുക്കള്‍ ലഭിക്കും, സാധാരണ ഇവ ഏതെങ്കിലും മൂലകളില്‍ നിക്ഷേപിക്കപ്പെടുകയും, അവ അവിടെ ജീര്‍ണ്ണിച്ച് ദുര്‍ഗന്ധം പരത്തുകയും ചെയ്യും. ഈ വിലപിടിച്ച വിഭവത്തെ ശരിയായ രീതിയില്‍ കമ്പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ ഒന്നാന്തരം ജൈവവളമായി. ഇതിന്‍റെ പ്രധാന ലക്‌ഷ്യം ഖരജൈവ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക മാത്രമല്ല, ഉന്നത മേന്‍മയുള്ള വളം, പോഷക / ജൈവ വളത്തിന് ദാഹിക്കുന്ന മണ്ണിന് നല്‍കാന്‍ കഴിയുകയാണ്.
തദ്ദേശയിനങ്ങളായ മണ്ണിരകളുപയോഗിച്ചുള്ള മണ്ണിരവളം
ലോകത്ത് കണ്ടുപിടിക്കപ്പെട്ടിട്ടുള്ള 2500 ഇനം മണ്ണിരകളില്‍ 300 ലധികം മണ്ണിരയിനങ്ങള്‍ ഇന്ത്യയില്‍ കണ്ടെത്തിയിട്ടുണ്ട്. മണ്ണിരയിനങ്ങളുടെ വ്യത്യസ്തത, വ്യത്യസ്ത മണ്ണിനെ ആശ്രയിച്ചിരിക്കും. അതിനാല്‍ പ്രാദേശികമായി ലഭിക്കുന്ന മണ്ണിരകള്‍ അതത് സ്ഥലത്തിന്, മണ്ണിര വളത്തിനായി തെരഞ്ഞെടുക്കലാണ് ആദ്യപടി. മറ്റെങ്ങുനിന്നും മണ്ണിരകള്‍ ഇറക്കുമതി ചെയ്യേണ്ടതില്ല. ഇന്ത്യയിലുപയോഗിക്കുന്ന മണ്ണിരകളാണ് പെരിയോനിക്‌സ് എക്‌സ്‌കവറ്റസ്, ലപിറ്റോ മൗറിറ്റി. ഈ മണ്ണിരകളെ വളര്‍ത്തി, ലളിതമായ രീതിയിലൂടെ കമ്പോസ്റ്റിംഗിന് ഉപയോഗിക്കാം. കുഴികള്‍, കൂടകള്‍, ടാങ്കുകള്‍, കോണ്‍ക്രീറ്റ് വളയങ്ങള്‍, ഏതെങ്കിലും പെട്ടികളിലും വളര്‍ത്താവുന്നത്
മണ്ണിര ശേഖരിക്കുന്നതെങ്ങനെ?
ഇരകളുള്ള മണ്ണ് കണ്ടെത്തുക, മണ്ണിന് മുകളില്‍ അവയുടെ വിസര്‍ജ്യങ്ങള്‍ നോക്കി സാന്നിദ്ധ്യം കണ്ടെത്താം. അരകിലോ ശര്‍ക്കര, അരകിലോ പുതിയ ചാണകം എന്നിവ 2 ലിറ്റര്‍ വെള്ളത്തില്‍ കലക്കി 1 മി x 1 മിശ്രിതം പ്രദേശത്ത് മേല്‍മണ്ണില്‍ തളിക്കുക.
ഇവയെ വയ്‌ക്കോല്‍ കൂനയാല്‍ മൂടുക, അതിന് മുകളില്‍ പഴയ ചാക്ക് വിരിക്കുക.
20-30 ദിവസം വരെ വെള്ളം തളിക്കല്‍ തുടരുക, എപ്പിഗെയിക്, അനെസിക് വിരകള്‍ അവിടെ കണ്ടുതുടങ്ങും. ഇവ ശേഖരിച്ച് ഉപയോഗിക്കാം.
കമ്പോസ്റ്റ് കുഴി തയാറാക്കല്
മതിയായ അളവിലുള്ള കുഴി സ്ഥലസൗകര്യമനുസരിച്ച് പിന്നാമ്പുറത്തോ തോട്ടത്തിലോ വയലിലോ ആകാം. ഒറ്റകുഴി ഇരട്ടകുഴി, അഥവാ കല്ലും സിമെന്‍റും കൊണ്ട് നിര്‍മ്മിച്ച് ജലനിര്‍ഗമന മാര്‍ഗ്ഗങ്ങള്‍ ഉള്ള ടാങ്കുകളും ആകാം. ഏറ്റവും ലളിതവും, സൗകര്യമുള്ളതുമായ കുഴി 2 മി x 1 മി x 0.75 മി അളവിലുള്ളതാണ്. ലഭ്യമാകുന്ന ജൈവ വളം, കാര്‍ഷിക അവശിഷ്ടങ്ങളുടെ തോതനുസരിച്ചുള്ള കുഴികളാണ് നിര്‍മ്മിക്കേണ്ടത്. പുഴുക്കളെ ഉറുമ്പുകള്‍ ആക്രമിക്കുന്നത് തടയാന്‍ കുഴികളുടെ ചുമരുകളുടെ മധ്യത്തില്‍ ജലം സംഭരിച്ച് വയ്ക്കാന്‍ സംവിധാനം വേണം.
നാല് അറകളുള്ള ടാങ്ക് /കുഴി സംവിധാനം.
നാലറകളുള്ള സംവിധാനത്തിന്‍റെ മേന്‍മ, ഒരു അറയില്‍ നിന്ന് കമ്പോസ്റ്റ് വളത്തോടൊപ്പം മണ്ണിരകളെ നേരത്തെ പ്രോസസ് ചെയ്ത അവശിഷ്ടങ്ങളുള്ള അറകളിലേക്ക് തുടരെ നീക്കിക്കൊണ്ടിരിക്കാം.
വെര്‍മിബെഡ് നിര്‍മ്മാണം
പൊടിച്ച ചുടുകല്ല്, പരുക്കന്‍ മണ്ണ് എന്നിവ 5 സെമീ ഘനത്തില്‍ പാകി അതിനുമുകളില്‍ 15-20 സെ.മീ. ഘനത്തില്‍ നന്നായി ഈര്‍പ്പമുള്ള പശിമരാശി മണ്ണ് പൂശുക. ഇതാണ് ശരിക്കുമുള്ള വെര്‍മി കബഡ് അടുക്ക്.
ഇതിലേയ്ക്ക് മണ്ണിരകളെ ഇടുക, അവയുടെ വീടാണിത്. 2 മി x 1 മി x 0.75 മി ആകൃതിയുള്ള കമ്പോസ്റ്റ് കുഴിയില്‍, 15-20 സെ.മീ. ഘനത്തിലുള്ള വെര്‍മിബെഡ് ഉണ്ടെങ്കില്‍ അവിടെ 150 മണ്ണിരകളെ നിക്ഷേപിക്കാം.
വെര്‍മി ബെഡിനുമുകളില്‍ പുതിയ ചാണകം കൈനിറയെ വിതറുക. അതിനുമുകളില്‍ 5 സെമീ ഘനത്തില്‍ ഉണക്കയിലകള്‍, അതിലും മികച്ചത് അരിഞ്ഞ ജൈവാവശിഷ്ടം / വയ്‌ക്കോല്‍ / ഉണക്കപ്പുല്ല് എന്നിവ വിതറണം. അടുത്ത 30 ദിവസം, ആവശ്യമുള്ളപ്പോഴെല്ലാം വെള്ളം നനച്ചുകൊടുക്കണം.
ഈ തട്ട് ഉണങ്ങാനോ, നനഞ്ഞുചീഞ്ഞതോ ആകരുത്. തുടര്‍ന്ന് കുഴി, തെങ്ങോലയോ, പനയോലയോ അഥവാ പഴയ ചാക്കുകൊണ്ട് മൂടി പക്ഷികളില്‍ നിന്നും രക്ഷിക്കുക.
കുഴികളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ മൂടരുത്, അവ സൂര്യപ്രകാശം തടയും. ആദ്യ 30 ദിവസത്തിനുശേഷം നനഞ്ഞ ജൈവാവശിഷ്ടങ്ങള്‍, മൃഗങ്ങളുടെയോ അഥവാ അടുക്കളാവശിഷ്ടങ്ങളോ, ഹോട്ടല്‍, ഹോസ്റ്റല്‍, വയല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അവശിഷ്ടം 5 സെ.മീ. ഘനത്തില്‍ അടുക്കുക. ഇത് ആഴ്ചയില്‍ രണ്ടുതവണ ആവര്‍ത്തിക്കാം.
ഈ അവശിഷ്ടങ്ങള്‍ നിശ്ചിത ഇടവേളകളില്‍ പിക് ആക്‌സ്, അഥവാ മണ്‍കോരി ഉപയോഗിച്ച് ഇളക്കിയിടാം.
കുഴികളില്‍ ശരിക്കും ഈര്‍പ്പം നിലനിര്‍ത്താന്‍ കൃത്യമായി നനച്ചുകൊടുക്കണം. വരണ്ട കാലാവസ്ഥയാണെങ്കില്‍ നന്നായി നനയ്ക്കണം.
എപ്പോഴാണ് കമ്പോസ്റ്റ് തയാറാകുന്നത്?
കമ്പോസ്റ്റ് കടുത്ത ബ്രൗണ്‍ നിറം ആയി, ശരാശരി ഇളകി, നുറുങ്ങി കാണപ്പെടുമ്പോള്‍ വളം തയാറായി എന്നു പറയാം. കറുത്ത്, തരികള്‍ പോലെ, ഭാരം കുറഞ്ഞ, ജൈവാംശം നിറഞ്ഞതാണിത്.
ഏകദേശം 60-90 ദിവസത്തില്‍ (കുഴിയുടെ വലിപ്പത്തെ ആശ്രയിച്ചിരിക്കും), കമ്പോസ്റ്റ് തയാറായി എന്ന് മണ്ണിരയുടെ വിസര്‍ജ്ജ്യം, തട്ടിനുമുകളില്‍ കാണപ്പെടുന്നതിലൂടെ മനസിലാക്കാം. കുഴിയില്‍ നിന്ന് കമ്പോസ്റ്റ് വളം ഉപയോഗത്തിന് എടുക്കാവുന്നതാണ്.
കമ്പോസ്റ്റില്‍ നിന്ന് ഇരകളെ വേര്‍തിരിക്കുന്നതിന് തട്ടുകള്‍ ഒഴിക്കുന്നതിന് മൂന്നുദിവസം മുമ്പ് വെള്ളം ഒഴിക്കുന്നത് നിര്‍ത്തുക. ഇതിനാല്‍ 80% വരെ ഇരകള്‍ തട്ടിനടിയിലേക്ക് പോകും.
അരിപ്പകളിലൂടെയും ഇരകളെ വേര്‍തിരിക്കാവുന്നതാണ്. മണ്ണിരകളും ദ്രവിക്കാത്ത കട്ടിയുള്ള വസ്തുക്കളും അരിപ്പയില്‍ അവശേഷിക്കും. ഇവയെ തട്ടിലേക്ക് തിരികെ ഇട്ടശേഷം അരിക്കല്‍ തുടരാം. കമ്പോസ്റ്റിന് മണ്ണിന്‍റെ മണമായിരിക്കും. മറ്റേതെങ്കിലും ദുര്‍ഗന്ധം ഉണ്ടായാല്‍ അതിനര്‍ത്ഥം അഴുകല്‍ അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയില്ല എന്നും, ബാക്ടരിയയുടെ പ്രവര്‍ത്തനം തുടരുന്നുവെന്നുമാണ്. പുഴുങ്ങിയ മണം ഉണ്ടെങ്കില്‍, പൂപ്പിന്‍റെ സാന്നിദ്ധ്യം അഥവാ അധികം ചൂടായതാണ് കാരണം. ഇത് നൈട്രജന്‍റെ നഷ്ടം വരുത്തും. ഇങ്ങനെ ഉണ്ടായാല്‍ അവശിഷ്ടക്കൂന നന്നായി വായുകൊള്ളിക്കുക, അല്ലെങ്കില്‍ കൂടുതല്‍ നാരുകളുള്ള വസ്തുക്കള്‍ ചേര്‍ത്ത് വീണ്ടും പ്രക്രിയ തുടരുക, കൂന വരണ്ടതാക്കി വയ്ക്കുക. അതിനുശേഷം കമ്പോസ്റ്റ് അരിച്ച് പായ്ക്കു ചെയ്യാം.
നിര്‍മ്മിച്ചെടുത്ത വസ്തു വെയിലത്ത് കൂനയായി വയ്ക്കുക. അതിനുള്ളിലെ പുഴുക്കള്‍ താഴേക്ക് വലിഞ്ഞ് മാറിക്കൊള്ളും.
രണ്ട്/നാല് കുഴികളുള്ള സംവിധാനത്തില്‍ ആദ്യ അറയില്‍ വെള്ളം ഒഴിക്കുന്നത് നിര്‍ത്തുക. പുഴുക്കള്‍ അവിടെനിന്ന് മറ്റൊരു അറയിലേക്ക് മാറും. ഇതിലൂടെ ഒരു പ്രത്യേക ക്രമത്തില്‍ പുഴുക്കള്‍ക്കാവശ്യമായ അന്തരീക്ഷാവസ്ഥ നിലനിര്‍ത്താം. അതുപോലെ വിളവെടുക്കുന്നതും ചാക്രികമായി തുടരാം.
മണ്ണിര വളത്തിന്‍റെ മേന്‍മകള്
മണ്ണിരകള്‍ക്ക് ജൈവാവശിഷ്ടങ്ങളെ വളരെ വേഗം വിഘടിപ്പിക്കാനുള്ള കഴിവുണ്ട്. നല്ല ഘടനയുള്ള വിഷാംശമില്ലാത്ത വളം ഇതിലൂടെ ലഭിക്കും. ഉയര്‍ന്ന സാമ്പത്തിക മൂല്യം തരുന്നതുകൂടാതെ ചെടികളുടെ വളര്‍ച്ചയ്ക്ക് നല്ല കണ്ടീഷണറായും പ്രവര്‍ത്തിക്കുന്നു.
മണ്ണിരവളം നല്ല ധാതുസന്തുലനം തരുന്നു, പോഷക ലഭ്യത മെച്ചപ്പെടുത്തുന്നു. നല്ലൊരു കോംപ്ലക്‌സ്-ഫെര്‍ട്ടിലൈസര്‍ വളവുമാണ്
രോഗനിദാന സൂക്ഷ്മാണു ജീവികളെ ഇല്ലായ്മ ചെയ്യാനും വളം സഹായിക്കും. ഇക്കാര്യത്തില്‍ കമ്പോസ്റ്റിംഗില്‍ നിന്നും വലിയ വ്യത്യാസമില്ല.
അവശിഷ്ടങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുക എന്ന വലിയ പാരിസ്ഥിതിക പ്രശ്‌നത്തിന് പരിഹാരം കൂടിയാണ് കമ്പോസ്റ്റ് വളനിര്‍മ്മാണം. പ്രക്രിയ പൂര്‍ത്തിയാക്കേണ്ട ആവശ്യം കൂടി വരുന്നില്ല.
നിര്‍ദ്ദനര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും, കുടില്‍ വ്യവസായമായി ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. തരക്കേടില്ലാത്ത വരുമാനം നല്‍കുന്ന തൊഴിലാണിത്.
ഗ്രാമംതോറും തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍/ സ്ത്രീകള്‍ സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് മണ്ണിര വളനിര്‍മ്മാണം തുടങ്ങിയാല്‍ ഗ്രാമീണര്‍ക്ക് തന്നെ നിര്‍ദ്ദിഷ്ട തുകകള്‍ക്ക് വിറ്റ് വരുമാനമുണ്ടാക്കാം. ചെറുപ്പക്കാര്‍ക്ക് ഒരു തൊഴില്‍, ഒരു വരുമാനം എന്നതുമാത്രമല്ല, മികച്ച മേന്‍മയുള്ള ജൈവവളം സമൂഹത്തിന് നല്‍കി, നല്ല കാര്‍ഷിക രീതി നിലനിര്‍ത്താന്‍ കഴിയും.
ഉറവിടം: ശ്രീ. AMM മുരുഗപ്പ ചെട്ടിയാര്‍ റിസര്‍ച്ച് സെന്‍റര്‍ (MCRC), ചെന്നൈ
Vermicompost - Production and Practices
--------------------------------------------------------------
പല രീതിയിലും നമ്മുക്ക് മണ്ണിരക്കമ്പോസ്റ്റ് നിര്‍മ്മിക്കാം.
1.5മീറ്റര്‍ വീതിയും,5മീറ്റര്‍ നീളവും,1മീറ്റര്‍ ആഴവുമുള്ള സിമെന്റ് കൊണ്ട് പണിതിട്ടുള്ളതാണ് മണ്ണിര കമ്പോസ്റ്റ്. 65 സെന്റീമീറ്റര്‍ ഉയരത്തില്‍ തകരത്തിന്റെ ഷീറ്റും ഇടണം(മഴയെ തടുക്കുന്നതിന്) .ചിത്രത്തില്‍ കാണുന്നത് പോലെ രണ്ട് ഭാഗമാക്കിയാല്‍ ആദ്യം നിക്ഷേപിക്കുന്നത് ചീയുന്നതിനനുസരിച്ച് രണ്ടാമത്തെ ടാങ്കില്‍ നിക്ഷേപിക്കാം.
മണ്ണിര കംമ്പോസ്റ്റിനുപയോഗിച്ചിരിക്കുന്ന മണ്ണിരയുടെ പേര്‍ യൂഡ്രില്ലസ് യൂഗിനിയെ(Eudrillus eugineae)
ഏറ്റവും അടിയിലായി ചകിരി നിരത്തി വെക്കണം.അതിനടിയില്‍ നിന്നും ഒരു പൈപ്പ് പുറത്തേക്കിടണം. അതിലൂടെയാണ് വെര്‍മി വാഷ് എന്ന ഒരു ദ്രാവകം കിട്ടുന്നത്.ഇതില്‍ 10 ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികള്‍ക്ക് നനച്ചു കൊടുക്കാം.
ചകിരി നിരത്തിയതിനു ശേഷം അതിനു മുകളില്‍ വിരയെ നിഷേപിക്കുക. 8:1 എന്ന അനുപാതത്തില്‍ ചപ്പുചവറും(8),ചാണകവും(1) നിക്ഷേപിക്കണം. വെള്ളത്തിന്റെ അംശം തീരെയില്ലെങ്കില്‍ 4 ദിവസം കൂടുമ്പോള്‍ അല്പം നനക്കുന്നത് നല്ലതാണ്. ആഴ്ചയിലൊരിക്കല്‍ ഇളക്കുന്നത് വായു സഞ്ചാരം ഉണ്ടാക്കാന്‍ നല്ലതാണ്. ഉറുമ്പുകളുടെ ഉപദ്രവം കുറക്കാന്‍ തറയുടെ എല്ലാ ഭാഗത്തും വെള്ളം കെട്ടി നിര്‍ത്തണം. ഗാര്‍ഹിക അവഷിഷ്ടങ്ങള്‍ ഉപയൊഗിച്ചുള്ള കമ്പൊസ്റ്റില്‍ 1.82%N, 0.91%P2O5, 1.58% K2O അടങ്ങിയിട്ടുണ്ട്.
നിക്ഷേപിക്കേണ്ട വേസ്റ്റ് സാധനങ്ങള്‍ :
വീട്ടിലെ വേസ്റ്റ്,പച്ചക്കറി വേസ്റ്റ്,പേപ്പര്‍,ചാണകം തുടങ്ങിയവ ഇതില്‍ നിക്ഷേപിക്കാം.പുളിയും,എരിവും,മധുരവുമുള്ള വസ്തുക്കളും,പ്ലാസ്റ്റിക്കും ഇടരുത്.തെങ്ങിന്റെ ഓലയിടുമ്പോള്‍ ഈര്‍ക്കിള്‍ ഒഴിവാക്കി വേണം നിക്ഷേപിക്കാന്‍.
മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണത്തിന് ഗവണ്‍മെന്റില്‍ നിന്നും 25% മുതല്‍ 50% വരെ സബ്സീഡി ലഭിക്കാം.
കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: karshikakeralam.gov.in
Sunday, May 12, 2013
കേരമേഖലയുടെ പ്രതിസന്ധിക്കു പ്രതിവിധി നീര
കുരുമുളക് മെതിക്കാനും റബ്ബര്‍ ടാപ്പ്‌ചെയ്യാനും യന്ത്രം
ഇടുക്കി ചരളങ്ങാനം ഉപ്പുതോട് പാലത്തുംതലക്കല്‍ രവി ബാല്യംമുതല്‍ എന്ത് യന്ത്രം കണ്ടാലും അഴിച്ചുപണിയും. അതുപോലൊരെണ്ണം ഉണ്ടാക്കാനുള്ള പരിശ്രമമാണ് പിന്നീട്. മുരിക്കാശ്ശേരിയില്‍നിന്ന് പ്രീഡിഗ്രി പാസായ രവി പാലാ രാമപുരത്ത് വിവിധ എന്‍ജിനീയറിങ് വര്‍ക്‌ഷോപ്പുകളില്‍ പത്തുപന്ത്രണ്ട് വര്‍ഷത്തോളം പണിയെടുത്തു. വര്‍ക്‌ഷോപ്പ് പണി പഠിച്ചതോടെ '98-ല്‍ മുരിക്കാശ്ശേരിയില്‍ ഔര്‍ എന്‍ജിനീയറിങ് വര്‍ക്‌ഷോപ്പ് തുടങ്ങി. ഗ്രില്‍, ഗേറ്റ്, ഷട്ടര്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനേക്കാള്‍ കര്‍ഷകര്‍ക്കാവശ്യമായ മണ്‍വെട്ടി, ഏണി, ഉന്തുവണ്ടി, ഇരുമ്പുചൂല്‍ തുടങ്ങിയവ അതിവേഗം ഉണ്ടാക്കിക്കൊടുക്കുന്നതിലായിരുന്നു കമ്പം.
അങ്ങനെയിരിക്കെയാണ് കുരുമുളകുകൃഷി മേഖലയായ മുരിക്കാശ്ശേരിയില്‍ പണിക്ക് ആളെ കിട്ടാതായത്. പറിച്ചെടുക്കുന്ന കുരുമുളക് മെതിക്കാനൊരു യന്ത്രം എന്ന ആശയം ഉണ്ടാകുന്നതങ്ങനെ. സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ അവര്‍ നിരുത്സാഹപ്പെടുത്തിയതോടെ വാശിയായി. പറഞ്ഞ കാരണം കുരുമുളക് ചതഞ്ഞരഞ്ഞ് പോകുമെന്നതായിരുന്നു. അര അല്ലെങ്കില്‍ ഒരു കുതിരശക്തിയുള്ള മോട്ടോര്‍, കുരുമുളക് ഇടാന്‍ ഒരു ഫര്‍ണസ് ഇത്രയുമാണ് യന്ത്രഭാഗം. യന്ത്രം കുരുമുളക് മെതിച്ച് ഒറ്റക്കുരുമുളകാക്കി അരിപ്പയിലൂടെ താഴെ ഫ്രെയിമില്‍ തട്ടും.
ഈ മെതിയന്ത്രം ഇപ്പോള്‍ വീണ്ടും രൂപകല്‍പ്പനചെയ്ത് ഗ്രാമ്പൂപോലുള്ള സുഗന്ധവ്യഞ്ജനങ്ങള്‍വരെ മെതിക്കാമെന്നായി. ഒരു അഡീഷണല്‍ ഫിറ്റിങ് പിടിപ്പിച്ചാല്‍ ഏലക്ക പോളിഷ് ചെയ്‌തെടുക്കാനുള്ള യന്ത്രമാക്കി മാറ്റാം. വെള്ളക്കുരുമുളക് ഉണ്ടാക്കാനായി തൊലി ഉരിഞ്ഞെടുക്കാനും ഈ യന്ത്രത്തെ മാറ്റിയിട്ടുണ്ട്.
യന്ത്രം മോട്ടോറിന്റെ സഹായമില്ലാതെ കൈകൊണ്ടും പ്രവര്‍ത്തിപ്പിക്കാം. മണിക്കൂറില്‍ 300 കിലോഗ്രാം കുരുമുളക് മെതിച്ച് 95 ശതമാനം തിരികളും മണികളുമാക്കി മാറ്റാമെന്ന് രവി അവകാശപ്പെടുന്നു. ഒപ്പം ഗുണഭോക്താക്കളുടെ സാക്ഷ്യവും. 'അനോറ പെപ്പര്‍ ത്രെഷര്‍' എന്ന പേരിന് 2010-ല്‍ പേറ്റന്റും ലഭിച്ചു.
ഏതാനും മാസങ്ങള്‍ക്കുമുമ്പ് അഞ്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ടാപ്പിങ് യന്ത്രം രവി വികസിപ്പിച്ചു. ചെലവുകുറഞ്ഞതും റബ്ബര്‍മരത്തിന്റെ പട്ട കേടുകൂടാതെ ഒരേരീതിയില്‍ ചീകി പാലെടുക്കാവുന്നതുമായ യന്ത്രം ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്നതിനാല്‍ കുട്ടികള്‍ക്കുപോലും ടാപ്പുചെയ്യാനാകും. പാല്‍ നഷ്ടമാകുമെന്നോ മരം കേടാകുമെന്നോ ഭയവും വേണ്ട- രവി ഉറപ്പ് നല്‍കുന്നു.
കര്‍ഷകന്‍കൂടിയായ രവി ഐ.ആര്‍.ഐ. 105 ഇനം കൃഷി ചെയ്യുന്നു. 15 ഷീറ്റ് ലഭിക്കും. 300 ചുവട് കുരുമുളകില്‍നിന്ന് 250 കിലോ കുരുമുളക് കിട്ടും. 40 കിലോ കൊക്കോയും ഉത്പാദിപ്പിക്കുന്നു.
ഏലക്കായ പറിച്ചെടുക്കാനുള്ള യന്ത്രവും ഏലത്തിന് കുഴിയെടുക്കുന്നതിനുള്ള യന്ത്രങ്ങളുമാണ് തന്റെ അടുത്ത ആശയങ്ങളെന്ന് രവി പറഞ്ഞു. ഭാര്യ കട്ടപ്പന പുലിക്കുന്നു മുകളേല്‍ ഗീതയും മക്കളായ രവീണ ആര്‍. ആചാര്യയും ആദിത്യദേവ് ആര്‍. ആചാര്യയും രവിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു. ഇവരുടെ പ്രചോദനത്തില്‍ ചെലവുകുറഞ്ഞ രീതിയില്‍ ജാതിക്ക, കുടംപുളി, ഗ്രാമ്പു, തേങ്ങ തുടങ്ങിയവ ഒരുമിച്ച് ഉണക്കാന്‍ കഴിയുന്ന യന്ത്രവും രവി രൂപകല്‍പ്പനചെയ്തിട്ടുണ്ട്.
രവിയുടെ യന്ത്രങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ ഫോണ്‍: 04868-263210, 9495127730.
ഡോ. വി. ശ്രീകുമാര്‍